ഒരു കുഞ്ഞ് ദൈവത്തിന്‍റെ സമ്മാനം: മദര്‍ തെരസ

  

ജോജു വാഴപ്പിള്ളി, സെന്റ് മാര്ട്ടിന്യൂണിറ്റ്
  

            മദര്തെരസാ കുഞ്ഞുങ്ങളെ വളരെയേറ സ്നേഹിച്ചിരുന്നു. അവരുടെ കണ്ണില്എല്ലാ കുഞ്ഞുങ്ങളും പ്രത്യേകതയുള്ളവരും സ്നേഹിക്കപ്പെടേണ്ടവരും ആണ്. ദൈവത്തിന്റെ പ്രതിബിംബം ഓരോ കുഞ്ഞിലുമുണ്ടെന്ന് അവര്പറയാറുണ്ട്. കുഞ്ഞ് കഴിവില്ലാത്തവനാണെങ്കിലും സുന്ദരനാണെങ്കിലും വിരൂപനാണെങ്കിലും അതില്വ്യത്യാസമില്ല,. ഈശ്വരന്റെ സുന്ദരമായ പ്രതിബിംബം വലിയകാര്യങ്ങള്ക്കായി ഉപയോഗിക്കപ്പെടുന്നു. കുരുന്നുകള്ലോകത്തിനാവശ്യമില്ലാത്തവരാണോ എത്ര അസഹ്യമാണ് ആര്ക്കും വേണ്ടാത്തവരും സ്നേഹിക്കപ്പെടാത്തവരും ആകുന്നത്. ഇന്നത് ഏറ്റവും വലിയ രോഗമാണ്.
            ചില കുഞ്ഞുങ്ങള്ആര്ക്കും വേണ്ടാത്തവരായി തെരുവിലുപേക്ഷിക്കപ്പെടുന്നു. ചിലര്കുഞ്ഞുങ്ങളെ മദര്തെരസയെ ഏല്പിച്ചുകൊണ്ട് സ്ഥലം വിടുന്നു. തെരുവില്അലഞ്ഞുതിരിയുന്ന കുട്ടികളെ പോലീസുകാരോ മറ്റുള്ളവരോ മിഷണറീസ് ഓഫ് ചാരിറ്റിയിലെത്തിക്കുന്നു.
                        കൊല്കൊത്തയില്പ്രവര്ത്തിക്കുന്ന കാലത്ത് മദറിന് ഇങ്ങനെയുള്ള കുട്ടികളെ വീണ്ടും വീണ്ടും കിട്ടിക്കൊണ്ടിരുന്നു. കുട്ടികളെ വേണ്ടവിധത്തില്സംരക്ഷിക്കാന്ഒരു വീട് സംഘടിപ്പിക്കണമെന്ന് അവര്തീരുമാനിച്ചു. 1955ല്നിര്മ്മല്ശിശുഭവന്എന്ന പേരില്കൊല്ക്കത്തയില്അവര്തന്റെ ആദ്യത്തെ കുട്ടികളുടെ വീട് സ്ഥാപിച്ചു. വീട് മദര്ഹൗസിന് തൊട്ടടുത്താണ്.
                        അതിന്ശേഷം ഇന്ത്യയുടെ പല ഭാഗത്തും ശിശു ഭവനുകള്സ്ഥാപിച്ചു. കെട്ടിടങ്ങളുടെ വലിപ്പമനുസരിച്ചാണ് ഇവയിലെ കുട്ടികളുടെ എണ്ണം തീരുമാനിക്കപ്പെട്ടിരുന്നത്. ഏറ്റവും ചെറിയ വീട്ടില്ഇരുപതോളം കുട്ടികള്ക്കും വലിയ വീട്ടില്ഇരുനൂറോളം കുട്ടികള്ക്കും അഭയം കൊടുത്തു.



0 Comments